Or copy link
ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യോമ ദുരന്തങ്ങളിലൊന്ന് ഇന്നലെ അഹമ്മദാബാദിൽ നടന്നു. 294 വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. ഇതിൽ യാത്രക്കാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരും ഉൾപ്പെടുന്നു. ദുരന്തത്തിൽ മരിച്ചവർക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നൽകുമെന്ന് അധികൃതർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ, അവർക്ക് ഇൻഷുറൻസ് പണവും ലഭിക്കും. മൊത്തം നഷ്ടപരിഹാരം 1,000 കോടി രൂപയോളമാകുമെന്ന് സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ, ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ദുരന്തമായിരിക്കും ഇത്.
മോൺട്രിയൽ കൺവെൻഷനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതൊരു കരാറാണ്. വിമാന അപകടത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന ഒരാളുടെ ബന്ധുക്കൾക്ക് നൽകേണ്ട നഷ്ടപരിഹാരം ഇതിൽ വ്യക്തമാക്കുന്നു. 1999-ൽ കരാർ പ്രാബല്യത്തിൽ വന്നു. ഈ കരാർ അനുസരിച്ച്, അപകടങ്ങളിൽ മരിക്കുന്നവർക്കോ പരിക്കേറ്റവർക്കോ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണ്. 2009-ൽ ഇന്ത്യ ഇതിൽ ഒപ്പുവച്ചു.
കഴിഞ്ഞ ഒക്ടോബറിലെ കണക്കുകൾ പ്രകാരം, മരിക്കുകയോ പരിക്കേറ്റ് ചികിത്സയിലാകുകയോ ചെയ്യുന്ന ഒരു യാത്രക്കാരന് ഏകദേശം 1.4 കോടി രൂപ ലഭിക്കും. വിമാനക്കമ്പനിയുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായാൽ, നൽകേണ്ട നഷ്ടപരിഹാരം ഇതിലും കൂടുതലായിരിക്കും. അപകട സമയത്ത് ആദ്യം ഇടക്കാല നഷ്ടപരിഹാരം പ്രഖ്യാപിക്കും. ടാറ്റ ഇപ്പോൾ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഈ വിഭാഗത്തിൽ പെടുന്നു. മോൺട്രിയൽ കൺവെൻഷൻ പ്രകാരമായിരിക്കും അന്തിമ നഷ്ടപരിഹാരം നൽകുക. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം അന്തിമ നഷ്ടപരിഹാര തുക പ്രഖ്യാപിക്കും.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്