Or copy link
കൊച്ചി: മാസപ്പടടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജി തനിക്കെതിരായ രാഷ്ട്രീയ പ്രേരിത ആക്രമണമാണെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ പറഞ്ഞു. ഹർജി പൊതുതാൽപ്പര്യ ഹർജിയുടെ പരിധിയിൽ വരുന്നില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വാദിച്ചു.
ഹർജിക്കാരനായ പത്രപ്രവർത്തകൻ എം.ആർ. അജയന് കേസുമായി നേരിട്ട് ബന്ധമില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹർജി. ഹർജി തന്നെയും മകളെയും പ്രത്യേകമായി ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം ഇതിനകം നടക്കുന്നതിനാൽ, മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി. എം.ആർ. അജയന്റെ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച നോട്ടീസിന് മറുപടിയായാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍