Or copy link
ഹൈദരാബാദ്: പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മദ്യപാനിയും പോണ് വീഡിയോകള്‍ക്ക് അടിമയുമാണ് അറസ്റ്റിലായ പിതാവെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രയില്‍ ജൂണ്‍ ഏഴിനാണ് സംഭവം. പ്രതിയും മകളുമടങ്ങുന്ന കുടുംബം തെലങ്കാനയില്‍നിന്ന് ആന്ധ്രയിലെ മിയാപൂരിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ പഴയ വീട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ച മകള്‍ തനിയെ വീട് വിട്ട് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതി മകളെ തിരഞ്ഞിറങ്ങി. ഒരുപാട് നേരത്തെ തിരച്ചിലിന് ശേഷം മകളെ കണ്ടെത്തിയ പ്രതി അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചുകൊണ്ടുപോയി.
പോകുന്ന വഴിയെയാണ് പ്രതി മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും കൊലപ്പെടുത്തുന്നതും. മകളുമായി കാടിനുള്ളിലേക്ക് കയറിപ്പോയ പ്രതി അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. മകള്‍ ആക്രമണത്തെ ചെറുക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. മകള്‍ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതി മൃതദേഹം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment