Or copy link
നെയ്റോബി: സ്വന്തം ഭാര്യയുള്‍പ്പടെ 42 സ്ത്രീകളെ കൊന്ന സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. കോളിന്‍സ് ജുമൈസി ഖലുഷ എന്നയാളാണ്അറസ്റ്റിലായത്. സ്ത്രീകളെ കൊന്ന ശേഷം ക്വാറിയിലേക്ക് മൃതദേഹങ്ങള്‍ തള്ളുന്നതാണ് ഇയാളുടെ രീതി.
കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോണില്‍ നിരവധി തവണ ഖലുഷയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസാണ് ഖലുഷയെ ചോദ്യം ചെയ്തതും ശേഷം അറസ്റ്റിലേക്ക് നീങ്ങിയതും.
കൊന്നുതള്ളിയെന്ന് തെളിഞ്ഞതോടെ പൊലീസ് പ്രതിയുമായി മൃതദേഹങ്ങള്‍ തള്ളിയ ക്വാറിയിലേക്ക് പോകുകയും ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
സംഭവത്തില്‍ നൈജീരിയയില്‍ പ്രതിഷേധം കനക്കുകയാണ്. സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് രാജ്യത്തുള്ളതെന്ന ചോദ്യം ഉന്നയിച്ച് നിരവധി സ്ത്രീപക്ഷ സംഘടനകള്‍ റാലിയും മാര്‍ച്ചുകളും നടത്തി. ഇത്ര കാലമായിട്ടും ഈ കൊലപാതകങ്ങള്‍ എങ്ങനെ പൊലീസ് അടക്കമുള്ളവര്‍ അറിഞ്ഞില്ല എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
Comment