Or copy link
ഇന്ത്യ നിരോധിച്ച പ്രശസ്ത ഇന്തോ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വിവാദ നോവൽ ‘ദി സാത്താനിക് വേഴ്‌സസ്’ ഇന്ത്യയ്ലെത്തും. ‘ദി സാത്താനിക് വേഴ്‌സസ്സിന് ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് നീങ്ങിയതോടെയാണ് നോവൽ ഇന്ത്യയിൽ ലഭ്യമാകുക. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് 36 വർഷത്തിനിപ്പുറമാണ് വിലക്ക് നീങ്ങുന്നത്.
ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ സാത്താനിക് വേഴ്‌സസിന് ലോകത്ത് ആദ്യമായി വിലക്കേർപ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന് ആരോപിച്ച് 1988ൽ രാജീവ് ഗാന്ധിയുടെ നേതൃത്തിലുള്ള കോൺഗ്രസ് സർക്കാരാണ് വിലക്ക് ഏർപ്പെടുത്തിയത്. നോവൽ ഇറക്കുമതി ചെയ്യുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ 1989 ഫെബ്രുവരി 14ന് റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി ഉത്തരവും പുറപ്പെടുവിച്ചു. പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വിൽപനയും ഇറാൻ ഭരണകൂടം വിലക്കിയിരുന്നു.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
Comment