ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാനഡ

27 November, 2024


ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങൾ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി കാനഡ. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര കോടതികളുടെ ഉത്തരവുകളും പാലിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

നേരത്തേ ബ്രിട്ടീഷ് സർക്കാരും, നെതന്യാഹു ബ്രിട്ടനിലെത്തിയാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന സൂചന നല്കിയിരുന്നു. യൂറോപ്യൻ യൂണിയനും ഫ്രാൻസ്, അയർലൻഡ് മുതലായ രാജ്യങ്ങളും അറസ്റ്റ് നടപ്പാക്കേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.

ഗാസയിലെ യുദ്ധത്തിലും 2023 ഒക്ടോബറിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി ഗാലന്റിനും ഹമാസ് ഉദ്യോഗസ്ഥർക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തീരുമാനം നെതന്യാഹുവിനെയും മറ്റുള്ളവരെയും അന്താരാഷ്ട്ര തലത്തിൽ പ്രതികളാക്കി മാറ്റുകയും അവരെ കൂടുതൽ ഒറ്റപ്പെടുത്തുകയും 13 മാസത്തെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകൾ സങ്കീർണ്ണമാക്കുകയും ചെയ്യും.

എന്നാൽ ഇസ്രായേലും അതിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയും കോടതിയിൽ അംഗങ്ങളല്ലാത്തതിനാൽ അതിന്റെ പ്രായോഗിക പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തിയേക്കും. കൂടാതെ നിരവധി ഹമാസ് ഉദ്യോഗസ്ഥർ പിന്നീട് സംഘർഷത്തിൽ കൊല്ലപ്പെടും ചെയ്തിട്ടുണ്ട്.

Comment

Related News

കാനഡയിലെ 20,000 ഇന്ത്യൻ വിദ്യാർഥികൾ കോളെജുകളിൽ എത്താറില്ലെന്ന് റിപ്പോർട്ട്; നടപടിയെന്ന് ബോർഡർ സർവീസ്
ക്യാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സത്തിനൊരുങ്ങി ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്
സമാധി വിവാദം; ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്
പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നു; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ