Or copy link
ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ സഹപാഠിയായ 18 വയസ്സുകാരൻ അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് ഇയാളുടെ പ്രായം. 17 വയസ്സുള്ള വിദ്യാർത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നവംബർ 22ന് ആണ് പ്ലസ് ടു വിദ്യാർഥിനി സർക്കാർ ആശുപത്രിയിൽ പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സയ്ക്ക് എത്തുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. തുടർന്നുള്ള പോസ്റ്റുമോർട്ടത്തിലാണ് വിദ്യാർത്ഥിനി അഞ്ചുമാസം ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് ആത്മഹത്യാകുറിപ്പും ലഭിച്ചിരുന്നു.
പെൺകുട്ടിയുടെ സഹപാഠിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ എടുക്കുകയും ചെയ്തിരുന്നു. ഗർഭസ്ഥ ശിശുവിന്റെ സാമ്പിളും ശേഖരിച്ചിരുന്നു. പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഗർഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനോടുക്കാനും പെൺകുട്ടി ശ്രമിച്ചുവെന്ന് പോലീസ് കരുതുന്നു.
അസ്വാഭാവിക മരണത്തിനെടുത്ത എഫ്ഐആറിന് പുറമെയാണ് പോക്സോ കേസ് കൂടി എടുത്തിരിക്കുന്നത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പൊലീസിൻ്റെ നീക്കം. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പ്രതിയായ സഹപാഠി നൽകിയ മൊഴി.
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
Comment