Or copy link
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ എത്തിയ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചായിരുന്നു സംഭവം സംഘടിപ്പിച്ചിരുന്നത്. സംഘടിച്ചെത്തിയ പ്രവർത്തകർ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീറിൻറെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ശ്രമിക്കുകയായിരുന്നു.
രാഹുൽ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. എന്നാൽ പൊലീസ് സംഘടനാ പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും, കട്ടൗട്ട് നിർമ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണർ ഓഫീസിൽ അറിയിച്ചിരുന്നതായും, അപ്പോൾ പ്രത്യേക നിർദേശമൊന്നും നൽകിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറയുന്നു. എന്നാൽ ഇന്നു പരിപാടിക്കെത്തിയപ്പോൾ മ്യൂസിയം എസ്‌ഐയും സർക്കിൾ ഇൻസ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്യുകയായിരുന്നു എന്ന് പ്രവർത്തകർ പറയുന്നു.
നേരത്തെ കാക്കനാട് ജയിലിന് മുന്നിൽ പടക്കം പൊട്ടിച്ച് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത് ആഘോഷിക്കാനെത്തിയപ്പോഴും പൊലീസ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞിരുന്നു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം