Or copy link
അങ്കാറ: തുർക്കിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 66 മരണം. 51 പേർക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയിൽ 110 കിലോമീറ്റർ അകലെയുള്ള ഹോട്ടലിലാണ് അപകടം ഉണ്ടായത്
തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 238 പേരാണ് ഹോാട്ടലിൽ ഉണ്ടായിരുന്നത്. അഗ്‌നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലൻസുകളും സംഭവസ്ഥലത്ത് രക്ഷപ്രവർത്തനങ്ങളിൽ സജീവമാണ്. ശക്തമായ കാറ്റ് അഗ്‌നിശമന പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. ഹോട്ടലിന്റെ മുൻഭാഗം മരം കൊണ്ട് നിർമ്മിച്ചതായതിനാൽ തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണമായി. കനത്ത പുക കാരണം എമർജൻസി എക്‌സിറ്റിലേക്കുള്ള പടികൾ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടലിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ബൊലു പ്രവിശ്യയിലെ കർത്താൽകായ സ്‌കീ റിസോർട്ട് പ്രദേശവാസികൾക്ക് പ്രിയപ്പെട്ടതാണ്.
ഹോട്ടലൽ ഉണ്ടായിരുന്നവർ കയറുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തീപടരുന്നത് കണ്ട് ഹോട്ടലിൽ നിന്ന് ചാടിയവർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. വിവരം അറിഞ്ഞ് നിരവധി മന്ത്രിമാർ ഉൾപ്പടെ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം