Or copy link
കൊച്ചി: തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതായി നിർമാതാവ് ജി. സുരേഷ് കുമാർ. ആൻറണി പെരുമ്പാവൂർ തനിക്കെതിരെ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് അതിന് കാരണമെന്നും സുരേഷ് കുമാർ പറഞ്ഞു. ചില അസോസിയേഷനുകളും ഫാൻസ് ഗ്രൂപ്പുകളുമാണ് സൈബർ ആക്രമണത്തിനു പിന്നിലെന്നും സുരേഷ് പറഞ്ഞു.
സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഒത്തുതീർപ്പു ചർച്ച ഉടൻ ഉണ്ടാവില്ലെന്നും സുരേഷ് കുാർ പറഞ്ഞു. ജൂൺ 1 മുതൽ സിനിമ മേഖല നിശ്ചലമാവുമെന്ന് വാർത്താ സമ്മേളനത്തിലൂടെ സുരേഷ് കുമാർ പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കം. പിന്നാലെ ഇതിനെ രൂക്ഷമായി വിമർശിച്ച് നിർമാതാവ് ആൻറണി പെരുമ്പാവൂർ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു.
നിർമാതാക്കളുടെ സംഘടനയിൽ സുരേഷ് കുമാറിൻറെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് പറഞ്ഞ ആൻറണി എമ്പുരാൻറെ ബജറ്റ് 141 കോടി രൂപയാണെന്ന് സുരേഷ് കുമാറിന് എങ്ങനെയാണ് അറിയാമെന്നും കുറിപ്പിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റിന് പിന്തുണ നൽകി നടൻമാരായ മോഹൻലാലും ടൊവിനോ തോമസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം