Or copy link
പത്തനംതിട്ട: വൈദ്യുതാഘാതമേറ്റ് കാട്ടാന ചത്ത സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ കോന്നി എംഎൽഎ കെ.യു. ജെനീഷ് കുമാർ ബലമായി മോചിപ്പിച്ചു.
പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എംഎൽഎ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
‘‘എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും. രണ്ടാമത് ഇവിടെ നക്സലുകൾ വരും. നിങ്ങൾ എന്താ കരുതിയിരിക്കുന്നത്. അവിടെ ജനങ്ങൾ ആന വന്നതിൽ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് പാവങ്ങളെ പിടിച്ചു കൊണ്ടുവരുന്നത്’’–പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ എംഎൽഎ പറഞ്ഞു. കാട്ടാന ഷോക്കേറ്റാണ് ചരിഞ്ഞതെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. എംഎൽഎ വീഡിയോയിൽ പറയുന്നത് കേൾക്കാം.
വൈദ്യുതാഘാതമേറ്റാണ് ആന മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. വൈദ്യുതാഘാതമേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം തുടരുകയാണ്. ഭൂവുടമയ്‌ക്കെതിരെ ഉദ്യോഗസ്ഥർ നേരത്തെ കേസ് ഫയൽ ചെയ്തു. കൃഷി ആവശ്യങ്ങൾക്കായി ഭൂമി പിന്നീട് മറ്റൊരാൾക്ക് പാട്ടത്തിന് നൽകി.
സ്ഥലം വൃത്തിയാക്കുന്നതിനിടെ, വനംവകുപ്പ് മണ്ണുമാന്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥർ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് എംഎൽഎ സ്റ്റേഷനിൽ എത്തിയത്, ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്