Or copy link
നവവധുവിനെ ജീവനനൊടുക്കിയ നിലയിൽ കണ്ടെത്തി.മലപ്പുറം കൊണ്ടോട്ടി കീഴ്ശേരിയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ജീവനൊടുക്കിയത്. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശഹാന മുംതാസിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2024 മെയ് 27 നായിരുന്നു ശഹാനയും മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദും തമ്മിലുള്ള വിവാഹം.
ഏതാനും ദിവസങ്ങൾക്ക് ശേഷം വാഹിദ് ഗൾഫിലേക്ക് പോയി. ഭർത്താവ് ഫോണിലൂടെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് ശഹാനയുടെ കുടുംബം ആരോപിക്കുന്നത്. ശഹാനയ്ക്ക് നിറം കുറവാണെന്നു പറഞ്ഞ് വാഹിദ് കുറ്റപ്പെടുത്തിയിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഇത് തുടർന്നാണ് ശഹാന ജീവനൊടുക്കിയത് എന്നാണ് ഇവരുടെ ആരോപണം
നിറത്തിന്റെ പേരിൽ വാഹിദ് നടത്തുന്ന കുറ്റപ്പെടുത്തലുകൾക്ക് വാഹിദിന്റെ രക്ഷിതാക്കളും പിന്തുണ നൽകിയെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നിറത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു എന്നും ശഹാനയുടെ കുടുംബം പറയുന്നു
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത് എന്നും കുടുംബത്തിൻറെ പരാതി അന്വേഷിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്