ഒന്നിക്കാന്‍ മകളെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

15 May, 2024


തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി 16 കാരി മകളെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകന്‍ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷംകൂടെ പ്രതികള്‍ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി 16 കാരിയായ മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. 2019 ജൂണില്‍ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് മഞ്ജു കഴിഞ്ഞിരുന്നത്. ഇവിടെവെച്ച് അനീഷിനൊപ്പം മഞ്ജുവിനെ മീര കണ്ടു.

ഇവരുടെ ബന്ധം എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ സഹായത്തോടെ മഞ്ജു മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇവരെ നാഗര്‍കോവിലില്‍ വച്ചാണ് പിടിയിലാവുന്നത്.


Comment

Related News

ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരോടുള്ള പ്രണയം വിശ്വാസവഞ്ചനയല്ലെന്ന് ഹൈക്കോടതി
ഇൻഫ്ളുവൻസറായ 25കാരി കനാലിൽ മരിച്ച നിലയിൽ
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്