Or copy link
ഒട്ടാവ: ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനെ കൂടി കാനഡ അറസ്റ്റ് ചെയ്തു. 22കാരനായ അമര്‍ദീപ് സിങാണ് പിടിയിലായത്.
കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കനേഡിയന്‍ പൊലീസ് പറയുന്നത്. ?കൊലപാതകം ?ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണ്‍ 18നാണ് നിജ്ജറിനെ വെടിവച്ചു കൊന്നത്.
നേരത്തെ മൂന്ന് ഇന്ത്യന്‍ പൗരന്മാരായ കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന് ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. നിജ്ജറിനെ വെടിവച്ചയാള്‍, ഡ്രൈവര്‍, നിജ്ജറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചയാള്‍ എന്നിവരാണെന്നു കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാനഡ- യുഎസ് അതിര്‍ത്തിയിലെ സറെയില്‍ സിഖ് ?ഗുരുദ്വാരയ്ക്ക് പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് നിജ്ജറിന്റെ മൃതദേഹം കണ്ടെത്തിയത്. ഖലിസ്ഥാന്‍ ടൈ?ഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജര്‍. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണു നിജ്ജര്‍. കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്നു സെപ്റ്റംബര്‍ 18നു കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment