Or copy link
ജൂൺ 15-17 തീയതികളിൽ കാനഡ ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2019 ന് ശേഷം പ്രധാനമന്ത്രി മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാത്ത് ഇതാദ്യമാണ്. അതേസമയം ആൽബർട്ടയിൽ നടക്കുന്ന യോഗത്തിന് കാനഡയിൽ നിന്ന് ഇതുവരെ പ്രധാനമന്ത്രിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല.
പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ തലവന്മാർ പങ്കെടുക്കാൻ സാധ്യതയുള്ള ഉച്ചകോടിയിലേക്കുള്ള അതിഥി പട്ടിക കാനഡ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഒട്ടാവ ഓസ്‌ട്രേലിയ, ഉക്രെയ്ൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ നേതാക്കളെ ഉച്ചകോടിക്ക് ക്ഷണിച്ചിട്ടുണ്ട്.
കനേഡിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കരുതെന്ന് സിഖ് സംഘടനകൾ ഒട്ടാവയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍