Or copy link
ന്യൂയോർക്ക്: ഹർവാർഡ് സർവ്വകാലശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിന് പിന്നാലെ യുഎസിലേക്ക് 12 രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംഗോ, ഇക്വിറ്റോറിയൽ ഗിനിയ, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഈ 12 രാജ്യങ്ങൾക്ക് പുറമേ ക്യൂബ, ബുറുണ്ടി, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. 2017ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
'നമ്മുടെ രാജ്യത്തേക്ക് ചേക്കേറി നമ്മെ ഉപദ്രവിക്കാൻ തുനിയുന്ന അപകടകാരികളായ വിദേശ അഭിനേതാക്കളിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കുമെന്ന എന്റെ വാഗ്ദാനം നിറവേറ്റുകയാണ്' - എന്നാണ് വിലക്കേർപ്പെടുത്തിയ ശേഷം ട്രംപ് പ്രസ്‌താവനയിലൂടെ അറിയിച്ചത്.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍