Or copy link
ലഖ്‌നൗ: മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ കേസിൽ പുതിയ വഴിത്തിരിവ്. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം, ഭാര്യയെ ജീവനോടെ കണ്ടെത്തി. കൊലയാളികളെ വാടകയ്‌ക്കെടുത്ത് കൊലപ്പെടുത്താൻ ഭാര്യ പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു. ഇൻഡോർ സ്വദേശിയായ രാജ രഘുവംശി (30)യാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള ഭാര്യ സോനത്തെ (24) പോലീസ് അറസ്റ്റ് ചെയ്തു. സോനത്തോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഭർത്താവിനെ കൊലപ്പെടുത്താൻ അവർ കൊലയാളികളെ വാടകയ്‌ക്കെടുത്തതെന്നും പോലീസ് പറഞ്ഞു.
രാജ രഘുവംശിയും സോനവും മെയ് 11 ന് വിവാഹിതരായി. മെയ് 20 ന് ഗുവാഹത്തിയിലും മെയ് 23 ന് ചിറാപുഞ്ചിയിലും എത്തി. പിന്നീട് അവർ അപ്രത്യക്ഷരായി. അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. ദമ്പതികളെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ സംശയിച്ചു. തിരച്ചിലിൽ, ജൂൺ 2 ന് റിയാത് അർലിയാങ്ങിലെ വീസാവോങ് പാർക്കിംഗ് ലോട്ടിന് താഴെയുള്ള ഒരു മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ സോനത്തെ കണ്ടെത്താനായില്ല. രാജയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. രാജയുടെ ഭാര്യയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല.
സോനവും രാജയും കാണാതായ ദിവസം മൂന്ന് പുരുഷന്മാരെ അവരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിൽ ഇത് നിർണായകമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സോനത്തെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്. രാജയെ കൊലപ്പെടുത്തിയ ശേഷം അവർ ഉത്തർപ്രദേശിലെത്തിയതായി സൂചനയുണ്ട്.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്