അണുബോംബിൽ നിന്ന് വൈദികനെ കാത്ത പരിശുദ്ധ അമ്മ

0
249

തന്റെ വത്സലഭാജനങ്ങളെ പരിശുദ്ധയമ്മ പല അപകടങ്ങളിൽ നിന്നും സംരക്ഷിക്കാറുണ്ട്. അതിനാൽ തന്നെയാണ് ക്രിസ്ത്യാനികളുടെ സഹായമേ എന്ന് നാം പരിശുദ്ധ അമ്മയെ വിളിക്കുന്നതും.

സല്ലെ, ഹ്യൂബെർട്ട് ഷിഫെർ, വിൽഹെം ക്ളീൻസോർജ്, ഹ്യൂബെർട്ട് സീസിൽക്ക് എന്നീ ജസ്യൂട്ട് വൈദീകർ അമലോത്ഭവമാതാവിന്റെ ദേവാലയത്തോട് ചേർന്നുള്ള മുറിയിലായിരുന്നു താമസം. ഉത്ഥാനശേഷം ക്രിസ്തു ശിഷ്യൻമാർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടതിന്റെ അനുസ്മരണദിനമായിരുന്നു അന്ന്. രാവിലെയുള്ള ദിവ്യബലിക്ക്‌ശേഷം പ്രാതലിനൊരുങ്ങുകയായിരുന്നു ജസ്യൂട്ട് വൈദീകനായ ഷിഫർ. പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയങ്ങൾക്കൊപ്പം ആ വൈദീകൻ അന്തരീക്ഷത്തിലേക്കുയർന്നു.

ബോധം വീണ്ടുകിട്ടിയപ്പോൾ അവരുടെ കെട്ടിടമൊഴിച്ച് ബാക്കിയെല്ലാം ശ്മശാനഭൂമികണക്കെ തകർന്നുതരിപ്പണമായതാണ് കണ്ടത്. വൈദീകർ താമസിച്ചിരുന്നിടത്തുനിന്നും പത്തിരട്ടി മൈൽ അകലെ വസിച്ചിരുന്നവർ പോലും തൽക്ഷണം മരണമടഞ്ഞു. എന്നിട്ടും ആക്രമണത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും കഷ്ടിച്ച് ഒരുമൈൽ മാത്രം അകലത്തായ ജസ്യൂട്ട് വൈദീകർ അണുപ്രസരണത്തിന്റെ ഒരു തരി പോലും തീണ്ടാതെ സുരക്ഷിതരായി നിലകൊണ്ടു. പൊട്ടിയ ജനാലചില്ലിൽ നിന്നുമേറ്റ മുറിവൊഴിച്ചാൽ അദ്ദേഹം സുരക്ഷിതനായിരുന്നു. ലോകത്തെ നടുക്കിയ ഹിരോഷിമാ ദുരന്തത്തിന്റെ വാർഷികാചരണവേളയിൽ മാരകമായ അണുപ്രസരണത്തിൽനിന്നും തങ്ങളെ കാത്തുപരിപാലിച്ച ജപമാലയുടെ ശക്തി വിവരിക്കുകയായിരുന്നു ആ നാലു ജസ്യൂട്ട് വൈദീകർ.

ആക്രമണത്തെ തുടർന്നുള്ള മാസങ്ങളിൽ അനേകായിരങ്ങൾ അണുപ്രസരണത്തിന്റെ ഇരകളായി. അകാലത്തിലുള്ള മരണവും, കാൻസർ അടക്കമുള്ള മാരക രോഗങ്ങളും വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്ടർമാരുടെ നിഗമനങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ഈ വൈദീകർ അതിജീവിച്ചത് മരണത്തെ മാത്രമല്ല അണുപ്രസരണത്തിന്റെ മാരകവിപത്തുകളെകൂടിയാണ്.

പ്രഗത്ഭരായ പല ഭിഷ്വഗരൻമാരും വർഷങ്ങളോളം നീണ്ട പഠനത്തിനു വൈദീകരെ വിധേയമാക്കി. ശാസ്ത്രത്തെ വിസ്മയിപ്പിച്ചുകൊണ്ട് മാരക പ്രഹരശേഷിയുള്ള ആറ്റംബോംബിൽ നിന്നും പിന്നീടുള്ള വിപത്തുകളിൽനിന്നും അനായാസം വിജയം കൈവരിച്ച ഈ ജസ്യൂട്ട് വൈദീകർ തങ്ങളുടെ അതിജീവനത്തിനു സഹായകമായ അത്ഭുത രഹസ്യം ഫാത്തിമായിലെ സന്ദേശമാണെന്നു പ്രഖ്യാപിക്കുന്നു. റെക്ടറിയിൽ എല്ലാ ദിവസവും അവർ കൊന്ത ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഓരോ ജപമണിയിൽ അടങ്ങിയിരുന്ന അമ്മയുടെ സ്നേഹവായ്പും അപ്പന്റെ കരുതലും ആവോളം അവർ അനുഭവിച്ചു.