ബിലീവേഴ്സ് ചർച്ചിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ വകുപ്പ് നടത്തിയ റെയ്ഡിൽ 54 ലക്ഷം രൂപ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെത്തി.
ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് തുടങ്ങിയത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്
കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ സംഘമാണ് ഇന്ന് രാവിലെ തിരുവല്ലയിലെ സഭ അസ്ഥാനത്തും മറ്റും റെയ്ഡ് നടത്തിയത്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നി സ്ഥാപനങ്ങൾ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും പണം അധികമായി സംഭാവനയായി സ്വീകരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 2012ൽ കെ.പി യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫോണും പിടിച്ചെടുത്തിട്ടുണ്ട്.