കുഴിമന്തി കഴിച്ച ഒന്‍പതുവയസുകാരി മരിച്ചു

0
63

കോഴിക്കോട്: കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന ഛര്‍ദിച്ച് അവശയായ ഒന്‍പതുവയസുകാരി മരിച്ചു. എന്‍ ഐ ടി ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിംഗിന്റെ മകള്‍ ഖ്യാതി സിംഗ് ആണ് മരിച്ചത്.

കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് മകള്‍ക്ക് ഛര്‍ദി അനുഭവപ്പെട്ടതെന്ന് കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ പതിനേഴിന് കട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് കുട്ടിയും മാതാപിതാക്കളും കുഴിമന്തി കഴിച്ചിരുന്നു.

തുടര്‍ന്നാണ് ഛര്‍ദി തുടങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.ഛര്‍ദിച്ച് തളര്‍ന്ന കുട്ടിയെ മാതാപിതാക്കള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ വിഷാംശം എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നാല് മാസം മുമ്പാണ് ജെയിന്‍ സിംഗ് കോഴിക്കോട്ടെത്തിയത്.