നെവിനുമായുള്ള വിവാഹം വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നു, അവൻ ഭീകര സാഡിസ്റ്റ് : അമ്മ മേഴ്‌സി

0
1269

കല്യാണമുറപ്പിച്ച ശേഷം മെറിനും നെവിനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നെവിനുമായുള്ള വിവാഹം തനിക്ക് വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നുവെന്നും അമ്മ മേഴ്‌സി.
നെവിന്റെ മാതാപിതാക്കന്മാരിൽ നിന്ന് ലഭിച്ച ആ ഒരറിവ് വെച്ചും നേരിട്ട് ആളെ കണ്ട് ഇഷ്ടപ്പെട്ടതിന്റെയും വെളിച്ചത്തിലാണ് കെട്ടിച്ചത്. പൊതുജനങ്ങളിൽ നിന്ന് ആളുകൾ പുറത്തൊക്കെയുള്ള കാര്യമറിഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

നെവിനൊരു സാഡിസ്റ്റായിരുന്നു. ഭയങ്കര ഈഗോയും നെവിനുണ്ട്. കൂടാതെ ഭയങ്കര കോംപ്ലക്സും.നെവിന് എന്തെങ്കിലും നിസാരപ്രശ്നമുണ്ടായാൽ മൂന്നുമണിക്കൂർ വരെ മെറിനെ ചീത്ത പറയുമായിരുന്നു. മെറിൻ സഹികെട്ട് ഫോൺ മാറ്റിയാൽ പിന്നെ അവൻ വിളിക്കുകയേയില്ല. അമ്മ സങ്കടത്തോടെ പറയുന്നു.

മെറിന്റെ പ്രസവപരിചരണത്തിനായി അമേരിക്കയിൽ അവരുടെ വീട്ടിൽ പോയപ്പോൾ മഎന്റെ മുമ്പിൽ വെച്ചാണ് നെവിൻ മെറിന്റെ കരണക്കുറ്റിക്കിട്ട് അടിച്ചത്. ലൈറ്റിന്റെ സ്വിച്ചിട്ടെന്ന് പറഞ്ഞായിരുന്നു മർദനം. അമ്മേ ഞാനിപ്പോൾ മരിക്കുവേ എന്റെ ഞരമ്പ് പൊട്ടിപോകുകയാണേ എന്ന് പറഞ്ഞ് മെറിൻ നിലവിളിച്ചു. സങ്കടത്തോടെ ദൈവമേ എന്റെ മുമ്പിലിട്ട് ഇവൻ എന്റെ കുഞ്ഞിനെ തല്ലിയല്ലോ എന്ന് സങ്കടത്തോടെ ഞാനോർത്തു.

പ്രസവിച്ചുകിടക്കുന്ന പെണ്ണിനെ ഇങ്ങനെ ക്ഷതമേൽപ്പിച്ചാൽ ഭാവിയിൽ ഇതിന്റെ അവസ്ഥ എന്താകും? കരഞ്ഞുകൊണ്ട് ഞാനോടിച്ചെന്ന് അവളുടെ ദേഹം തിരുമ്മിക്കൊടുത്തുകൊണ്ട് മോനേ, അമ്മയ്ക്കും പപ്പായ്ക്കും നീ മാത്രമേമേയുള്ളൂ. എന്ന് പറഞ്ഞു.

തുടർന്ന് ഞാൻ പ്രഷറിന് കഴിച്ചുകൊണ്ടിരുന്ന ഹോമിയോ മരുന്ന് വെള്ളത്തിൽ ഇറ്റിച്ച് മെറിന് നൽകി. അത് കഴിച്ചുപത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അവൾ നോർമ്മലായി. ഉടനെ നെവിൻ എന്നോട് ഇവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. കയും പൂവും എല്ലാം കൂട്ടി കേട്ടാൽ അറയ്ക്കുന്ന തെറിയാണ് അവൻ അവളെയും അവളുടെ മുന്നിൽവെച്ച് എന്നെയും വിളിച്ചിരുന്നത്.

എന്നെ ഇറക്കി വിടാനായിരുന്നു അവൻ അവളെ തല്ലിയത്. തുടർന്ന് ഞാനും അവളും ജീവൻ രക്ഷിക്കാൻ നെവിന്റെ പെങ്ങളുടെ വീട്ടിലേക്ക് ഇറങ്ങിയോടുകയായിരുന്നു. ആ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളെപ്പറ്റി വിവരിക്കാനാകില്ല. അത്രമേൽ മാനസികമായ പീഡനങ്ങളാണ് നെവിനിൽ നിന്നും ഏൽക്കേണ്ടിവന്നത്. നടുക്കടലിൽ പെട്ടുപോയ അവസ്ഥ. നെവിൻ നാട്ടിലെ ബന്ധുക്കളെ ഫോൺവിളിക്കാൻ പോലും അനുവദിച്ചിരുന്നില്ല.
മെറിൻ വീട്ടുകാരോട് മിണ്ടുന്നതും അവരെ കാണുന്നതും നെവിൻ വിലക്കിയിരുന്നു. അമേരിക്കയിൽ ചെന്നശേഷം പത്തുമാസം വരെ മെറിനെ ഫോൺ ഉപയോഗിക്കാൻ നെവിൻ അനുവദിച്ചിരുന്നില്ല. അവൾ ജോലി ചെയ്ത പണം കൊണ്ടുപോലും ഒരു ഫോൺ വാങ്ങാൻ നെവിൻ സമ്മതിക്കില്ല. കാരണം അവൻ വാങ്ങി ആ പണം നശിപ്പിക്കും. അവന്റെ അനുവാദമില്ലാതെ ഒന്നും വാങ്ങാൻ സമ്മതിക്കില്ല. സമ്മതത്തോടെ എന്തെങ്കിലും വാങ്ങിച്ചാൽ അവൻ അത് നശിപ്പിക്കുകയും ചെയ്യും .അമ്മ സങ്കടത്തോടെ പറയുന്നു.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നെവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ നെവിൻ കാർ കയറ്റിയിറക്കുകയും ചെയ്തു. ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ നെവിൻ കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല