കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകർ ആണെങ്കിൽ ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മൻ. സൈബർ ആക്രമണം കോൺഗ്രസ് പ്രവർത്തകർ ചെയ്യുമെന്ന് കരുതുന്നില്ല. സൈബർ ആക്രമണത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വർഷമായി താനും കുടുംബവും നിരന്തരം അധിക്ഷേപത്തിനിരയായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവിന് കൃത്യമായ ചികിത്സ നൽകിയെന്ന് മകനെന്ന രീതിയിൽ ഉറപ്പിച്ചു പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ശബ്ദരേഖ പ്രചരിപ്പിച്ചത് ഇടത് കേന്ദ്രങ്ങളെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സൈബർ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജെയ്ക്കിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിനായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയതിനെ സമൂഹ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചുവെന്നാണ് കോട്ടയം എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമിൽ നിന്നാണെന്നും സ്ത്രീകൾ പോലും അതിനെ അനുകൂലിക്കുന്നത് കണ്ടു. കോൺഗ്രസ് അനുഭാവം ഉള്ളവരാണെന്നും പരാതിയിൽ ഗീതു പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment