കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. പാര്‍ലമെന്റ് അംഗം ഫഹദ് ബിന്‍ ജമിയാണ് ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ കുവൈറ്റ് മന്ത്രി സഭ അംഗീകരിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റന്‍സ് ടാക്സ് ഈടാക്കണമെന്നാണ് പാര്‍ലമെന്റ് അംഗം ഫഹദ് ബിന്‍ ജമി ആവശ്യപ്പെടുന്നത്.
കുവൈറ്റില്‍ പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യണ്‍ ഡോളറാണ് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്നത്. ഈ പണത്തിന് നികുതി ഏര്‍പ്പെടുത്തണം. സൗദി അറേബ്യ, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ വര്‍ഷങ്ങല്‍ക്ക് മുമ്പ് തന്നെ ഈ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. അത് കുവൈറ്റിലും ഏര്‍പ്പെടുത്തണം എന്നാണ് ഫഹദ് ബിന്‍ ജമി അവകാശപ്പെടുന്നത്.
നിയമ ലംഘനം നടത്തുന്ന ബാങ്കുകള്‍ക്കും മണി എക്സ്ചേഞ്ചുകള്‍ക്കും പിഴ ചുമത്താന്‍ നിര്‍ദേശം കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക നല്‍കണം എന്നാണ് ഫഹദ് ബിന്‍ ജമി ആവശ്യപ്പെടുന്നത്. എന്നാല്‍ വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം കുവൈറ്റ് സര്‍ക്കാര്‍ നേരത്തെ തന്നെ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യംവിട്ടു പോകുമെന്നാണ് അധികൃതര്‍ വിഷയത്തില്‍ നല്കിയ വിശദീകരണം.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment