കാബൂള്‍ : അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ 2000 പേര് മരിച്ചു. വടക്കന്‍ അഫ്ഗാന് പ്രവിശ്യയില്‍ ഇന്നലെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
വടക്കന്‍ അഫ്ഗാനിലെ ഹെറാത്ത് മേഖലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂചനത്തില്‍ ആറ് ഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ചു. നൂറ് കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിവരമുണ്ട്.
ഹെറാത്ത് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതിനു ശേഷം 6.3, 5.9, 5.5 തീവ്രതയുള്ള അതിശക്തമായ മൂന്ന് തുടര്‍ചലനങ്ങളും ഉണ്ടായി. ഉച്ചയോടെ നഗരത്തില്‍ അഞ്ച് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായതായി ഹെറാത്ത് നഗരവാസികള്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി സെന്‍ഡ ജാനിലേക്ക് 12 ആംബുലന്‍സ് കാറുകള്‍ അയച്ചതായി അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടന അറിയിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ താലിബാന്, ലോകരാജ്യങ്ങളോട് സഹായമഭ്യര്‍ത്ഥിച്ചു
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment