വിദ്യാര്‍ത്ഥി സഹപാഠിയെ വെടിവെച്ച് കൊന്നു, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

02 April, 2024

https://www.instagram.com/p/C5KUBMDukJg/?utm_source=ig_embed&utm_campaign=embed_video_watch_again

ഹെല്‍സിങ്കി:  ഹെല്‍സിങ്കിയില്‍ സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പന്ത്രണ്ടുകാരന്‍. ആക്രണമണത്തില്‍ ഒരു കുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാന്റ നഗരത്തിലെ വിര്‍ട്ടോല സ്‌കൂളിലായിരുന്നു സംഭവം.

800ഓളം കുട്ടികളും 90 അധ്യാപകരുമാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തില്‍ പ്രതിയായ 12 കാരനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ പൊലീസ് അന്വേഷിക്കുയാണ്. ക്ലാസ് മുറിയില്‍വെച്ചാണ് വെടിവെയ്പുണ്ടായതെന്ന് കുട്ടികളുടെ മാതാപിതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'ഇന്ന്, രാവിലെ 9:00 ന് ശേഷമാണ് സ്‌കൂളില്‍ വെടിവയ്പ്പുണ്ടായത്, സംഭവത്തില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു'' ഈസ്റ്റേണ്‍ ഉസിമ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഇല്‍ക്ക കോസ്‌കിമാകി പത്രസമ്മേളനത്തില്‍ പറഞ്ഞു.

2007 നവംബറില്‍, ഹെല്‍സിങ്കിയില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്ക് ജോകെലയിലെ സെക്കന്‍ഡറി സ്‌കൂളില്‍ 18 വയസ്സുള്ള കുട്ടി നടത്തിയ വെടിവെയ്പ്പില്‍ ഹെഡ്മാസ്റ്ററും നഴ്സും ആറ് വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിരുന്നു.






Comment

Editor Pics

Related News

യുഎസ് ടാസ്‌ക് ഫോഴ്സിലെ മൂന്നുപേര്‍ക്ക് വെടിയേറ്റ് ദാരുണാന്ത്യം.
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.