ഭാര്യയെ കൊന്ന് 200 കഷ്ണങ്ങളാക്കി വെട്ടിമുറിച്ച 28 കാരന് പിടിയില്‍. യുകെയില്‍ ആണ് സംഭവം. നിക്കോളാസ് മെറ്റ്സണ് എന്ന യുവാവാണ് 26-കാരിയായ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭാര്യയുടെ ശരീരഭാഗങ്ങള്‍ സംസ്കരിക്കുന്നതിനായി പ്രതി ഒരു സുഹൃത്തിന്റെ സഹായം തേടുകയും ഇയാള്‍ക്ക് 5000 രൂപ പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു. കൃത്യം നടത്തുന്ന സമയത്ത് മെറ്റ്സണ്, 'കൊലപാതകം ദൈവം ക്ഷമിക്കുമോ' എന്നും ഗൂഗിളില്‍ തിരഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറി.
ഇയാള്‍ അറസ്സിലായതിനു ശേഷം പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളും പോലീസിന് ലഭിച്ചു. നേരത്തെ മെറ്റ്സണ് മൃഗങ്ങളെയും ക്രൂരമായി കൊന്നൊടുക്കിയിരുന്നു. ഭാര്യ വളര്‍ത്തിയിരുന്ന നായ്ക്കുട്ടികളെ വാഷിംഗ് മെഷീനിലിട്ടും മുയലുകളെ മിക്സിയിലിട്ടും ആണ് ഇയാള്‍ കൊന്നോടുക്കിയത്. വിവാഹം കഴിഞ്ഞ് ഏകദേശം 16 മാസം മാത്രമാണ് നിക്കോളാസ് മെറ്റ്സണും ഭാര്യ ഹോളി ബ്രാംലിയും ഒന്നിച്ച് കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിലുള്ള ആസ്വാരസ്യങ്ങളെ തുടര്‍ന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്ന സാഹചര്യത്തിലായിരുന്നു കൊലപാതകം.
മെറ്റ്സണ് ഒരു ദുഷ്ട രാക്ഷസനായിരുന്നുവെന്നും മനുഷ്യജീവനോട് യാതൊരു പരിഗണനയും ഇല്ലാത്ത ഒരാളാണെന്നും ബ്രാംലിയുടെ കുടുംബം ആരോപിച്ചു. മരണത്തിനു മുന്‍പ് മകളെ തങ്ങള്‍ കാണുന്നത് ഇയാള്‍ വിലക്കിയിരുന്നു എന്നും ബ്രാംലിയുടെ മാതാവ് മൊഴി നല്കി. ഹോളി ബ്രാംലിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബമാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അവരുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ദമ്പതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ പോലീസ് എത്തി. എന്നാല്‍ മാര്‍ച്ച് 19 ന് ഭാര്യ വീട് വിട്ടുപോയതായി മെറ്റ്സണ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ചിലപ്പോള്‍ അവള് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്നുണ്ടാകാം എന്നും അയാള്‍ തമാശയായി പോലീസിനോട് പറഞ്ഞു.
എന്നാല്‍ ഫ്ലാറ്റില്‍ അമോണിയയുടെയുടെയും ബ്ലീച്ചിന്റെയും രൂക്ഷ ഗന്ധവും കുളിമുറിയിലെയും ബെഡ്ഷീറ്റിലെയും രക്തക്കറയും ടവ്വലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ അറക്ക വാളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ സംശയമായി. ഇയാള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണില്‍ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയും പോലീസ് പരിശോധിച്ചു.' എങ്ങനെ ഒരു മൃതദേഹം ഒഴിവാക്കാം', ''എന്റെ ഭാര്യ മരിച്ചാല്‍ എനിക്ക് എന്ത് പ്രയോജനം ', കൊലപാതകം ദൈവം ക്ഷമിക്കുമോ'' തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നത്..
ഒരിക്കല്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കുട്ടിയെ വാഷിംഗ് മെഷീലിട്ടും മുയലുകളെ ബ്ലെന്‍ഡറിലും മൈക്രോവേവ് ഓവനിലുമിട്ടും പ്രതി കൊലപ്പെടുത്തിയിരുന്നു. ഇതോടെ ഹോളി തന്റെ വളര്‍ത്തുമുയലുകളുമായി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment