പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച 'ആട്' ഫ്രാഞ്ചൈസിയുടെ പുതിയ പതിപ്പ് ഇതാ വരികയായി. സംവിധായകന് മിഥുന് മാനുവല്‍ തോമസ് തന്നെയാണ് 'ആട് 3'യുടെ പ്രഖ്യാപനം നടത്തിയത്.
മിഥുന് മാനുവല്‍ തോമസിനൊപ്പം ജയസൂര്യയും നിര്‍മാതാവും നടനുമായ വിജയ് ബാബുവും അണിനിരക്കുന്ന ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് 'ആട് 3'യുടെ വരവറിയിച്ചത്. ഓരോ ആടിനെ വീതം കയ്യില്‍പിടിച്ചാണ് ഇവരുടെ നില്‍പ്പ്. ജയസൂര്യ ഉള്‍പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
'പാപ്പന് സിന്‍ഡിക്കേറ്റ് വരാര്' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന് മിഥുന് പോസ്റ്റര്‍ പുറത്തുവിട്ടത്. 'പാപ്പനും പിള്ളേരും വരുവാ കേട്ടോ... ഇനി അങ്ങോട്ട് ആടുകാലം' എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഏതായാലും ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രത്തിന്റെ പുതിയ ഭാഗം വരുന്നതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകര്‍.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് 'ആട് 3' നിര്‍മിക്കുന്നത്. അതേസമയം സിനിമയുടെ പ്ലോട്ടോ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളോ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ തന്നെയാകുമോ അതോ പുതിയ താരനിരയുമായാണോ 'ആട് 3' എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ജയസൂര്യയ്ക്ക് ഒപ്പം സൈജു കുറുപ്പ്, വിനായകന്, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്മ്മജന് ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, മാമുക്കോയ, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്, സുധി കോപ്പ, ഹരികൃഷ്ണന് തുടങ്ങിയവരാണ് മുന്‍ ചിത്രങ്ങളില്‍ അണിനിരന്നത്. ഏതായാലും ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ക്കായി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
2015ലാണ് ആദ്യ ചിത്രമായ 'ആട് ഒരു ഭീകര ജീവിയാണ്' റിലീസിനെത്തിയത്. എന്നാല്‍ തിയേറ്ററില്‍ ഈ ചിത്രം വേണ്ടത്ര ക്ലിക്കായില്ല. പക്ഷേ സിഡി വിപണയില്‍ ചിത്രം എത്തിയതോടെ 'ആട് ഒരു ഭീകര ജീവിയാണ്' എന്ന സിനിമ പ്രേക്ഷകര്‍ ആഘോഷമാക്കി. സിനിമയിലെ കോമഡികളും പാട്ടും ബിജിഎമ്മുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി. ഇതോടെ 2017ല്‍ 'ആട് 2'വുമായി പാപ്പനും പിള്ളേരും മടങ്ങിയെത്തി.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment