അബുജ: സെമിനാരി വിദ്യാര്‍ഥിയെ ചുട്ടുകൊന്ന പ്രതി അറസ്റ്റില്‍. നൈജീരിയയിലെ കഫന്‍ചാന്‍ രൂപതയിലെ ഫദന്‍ കമന്താനിലെ സെന്റ് റാഫേല്‍ ഇടവകയിലായിരുന്നു സംഭവം. അക്രമി സംഘത്തിലെ പ്രധാനി യാക്കൂബു സെയ്ദുവിനെയാണ് അറസ്റ്റില്‍. മാര്‍ച്ച് 22 ന് കടുനയില്‍ വച്ചാണ് ആക്രമണം നടത്തിയത്.
സെപ്റ്റമ്പറില് കഫന്‍ചാന്‍ രൂപതയിലെ ഫദന്‍ കമന്തയിലെ സെന്റ് റാഫേല്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച സംഘത്തിലെ പ്രധാനി താനായിരുന്നുവെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. ഈ ആക്രമണത്തിലാണ് 25 വയസുള്ള സെമിനാരിയന് സ്റ്റീഫന്‍ അമാന്‍ ദന്ലാഡി കൊല്ലപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ സൈനികോദ്യോഗസ്ഥരുമായി സഹകരിച്ച് സംഭവസ്ഥലത്തേക്ക് പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് തന്നെ സംശയാസ്പദമായ രീതിയില്‍ പുരോഹിതന്റെ വസതിക്ക് ആക്രമികള്‍ തീയിട്ടിരുന്നു. ഇതില്‍ ഒരു സെമിനാരിക്കാരന് കൊല്ലപ്പെട്ടെന്ന് ജസുന എ.എസ്.പി. മന്‍സിര്‍ ഹസന് പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ ഹോണ്ട വാഹനവും മോട്ടോര്‍ സൈക്കിളും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് മൂല്യമുള്ള സ്വത്തുക്കള്‍ അഗ്നിക്കിരയായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് പ്രതികളിലൊരാള്‍ പിടിക്കപ്പെട്ടതെന്ന് എസ്പി കൂട്ടിച്ചേര്‍ത്തു. ഇടവകയില്‍ സേവനമനുഷ്ഠിച്ച രണ്ട് വൈദികരെ തട്ടിക്കൊണ്ട് പോകുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികവസതിക്ക് തീയിട്ടതെന്ന് യാക്കൂബു സെയ്ദു വെളിപ്പെടുത്തി.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment