ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയോടാണ് വിശദീകരണം തേടിയത്. ഏപ്രില്‍ 29- തിങ്കളാഴ്ച 11 മണിയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്ഥാനില്‍ പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.
മുസ്ലീങ്ങളെ ധാരാളം കുട്ടികളുണ്ടാവുന്ന വിഭാഗമെന്നും കോണ്‍ഗ്രസ് വന്നാല്‍ 'കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്' സ്വത്തു വീതിച്ചു നല്‍കുമെന്നുമായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളും ഒട്ടേറെ വ്യക്തികളും തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. നടപടി സ്വീകരിക്കാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് കമ്മിഷന് നോട്ടിസ് അയച്ചത്.
രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്. പ്രസംഗങ്ങളിലൂടെ തെക്ക് - വടക്ക് വിഭജനത്തിനു ശ്രമിച്ചെന്നാണ് രാഹുല്‍ ഗാന്ധിക്കെതിരായ പരാതി. കേരളത്തിലടക്കം പ്രചാരണത്തിനെത്തി രാഹുല്‍ ഇത്തരം പരാമര്‍ശം നടത്തിയെന്നാണ് ബിജെപിയുടെ പരാതി.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment