Or copy link
സംഭവം നടന്ന ജൂണ്‍ 9 നിത്യപുരോഹിതനായ ക്രിസ്തുവിന്റെ തിരുനാള്‍ ദിനത്തില്‍
തിരുകര്‍മ്മങ്ങള്‍ക്കായി എല്‍മെര്‍ നേരത്തെ തന്നെ ദേവാലയത്തില്‍
എത്തിയിരിന്നു. അന്ന് പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ്
ദിവ്യകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ദൈവവചന ആരാധനക്കു ശേഷം ദിവ്യകാരുണ്യം
വിതരണം ചെയ്യേണ്ട സമയമായപ്പോള്‍ സക്രാരി തുറന്ന എല്‍മെര്‍ കണ്ട കാഴ്ച -
തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതിയില്‍ ദിവ്യകാരുണ്യത്തോടൊപ്പമുള്ള
സങ്കീഞ്ഞില്‍ രക്തത്തിന്റെ പാടുകളായിരിന്നു.
ഇത് കണ്ടു ആശ്ചര്യപ്പെട്ടുപോയെന്നും എന്നാല്‍, ദിവ്യകര്‍മ്മം
പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ദിവ്യകാരുണ്യം വിതരണം
ചെയ്തുവെന്നു ജോസ് എല്‍മെര്‍ എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍
നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിരുകര്‍മ്മങ്ങള്‍
അവസാനിക്കുന്നതിന് മുന്‍പുള്ള അറിയിപ്പില്‍ വെച്ചാണ് എല്‍മെര്‍ ഇക്കാര്യം
വിശ്വാസി സമൂഹത്തോട് പങ്കുവെച്ചത്. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ ഉടനെ തന്നെ
സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് മിഷ്ണറി വൈദികരായ ഫാ. മാര്‍വിന്‍
സോട്ടേലോയും, ഫാ. ഓസ്കാറും ഇതേകുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇടവകയില്‍
എത്തി.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
Comment