ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി

25 April, 2024

വാഷിങ്ടണ്‍:  ടിക് ടോക്കിന്റെ സമ്പൂര്‍ണമായി നിരോധിക്കാനുള്ള ബില്ല് യുഎസ് സെനറ്റ് പാസാക്കി. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമായി മാറും.

18 നെതിരെ 79 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ ബാസാക്കിയത്. ടിക് ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് പ്ലാറ്റ്‌ഫോമിലെ ഓഹരികള്‍ ഒമ്പത് മാസത്തിനുള്ളില്‍ വില്‍ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം അമേരിക്കയില്‍ ടിക് ടോക്ക് ബ്ലോക്ക് ചെയ്യപ്പെടും. രാജ്യത്ത് 17 കോടി ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് ആശങ്കയ്ക്കിടയാക്കുന്നത്. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ ടിക് ടോക്ക് വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സ് നിര്‍ബന്ധിതരാവും. എന്നാല്‍ ചൈനീസ് അധികൃതരുടെ അനുമതിയില്ലാതെ ബൈറ്റ്ഡാന്‍സ് അങ്ങനെ ഒരു നീക്കം നടത്തില്ല. ചൈന അത് എതിര്‍ക്കാനാണ് സാധ്യത.

ഉക്രെയ്ന്‍, ഇസ്രയേല്‍, തായ് വാന്‍, ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കയുടെ മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് സൈനിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള നാല് ബില്ലുകളുടെ പാക്കേജിനൊപ്പമാണ് യു.എസ് സെനറ്റ് ടിക് ടോക്കിനെതിരായ ബില്ലും പാസാക്കിയത്. ചൈനീസ് നിയന്ത്രണത്തിലുള്ള ആപ്പാണ് ടിക് ടോക്ക് എന്നാണ് യു.എസ് വാദത്തെ ടിക് ടോക്ക് ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്. ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ഏജന്റല്ല ബൈറ്റ്ഡാന്‍സ് എന്നും തങ്ങള്‍ ഒരു ചൈനീസ് കമ്പനിയല്ല ആഗോള നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 60 ശതമാനം നിക്ഷേപമുള്ള സ്ഥാപനമാണെന്നും ബൈറ്റ്ഡാന്‍സ് പറയുന്നു.







Comment

Editor Pics

Related News

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നത് വിദേശ വിദ്വേഷം: അമേരിക്കന്‍ പ്രസിഡന്റ്
യുഎസ് ടാസ്‌ക് ഫോഴ്സിലെ മൂന്നുപേര്‍ക്ക് വെടിയേറ്റ് ദാരുണാന്ത്യം.
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി