ടെല്‍ അവീവ്: ഹമാസ് തലവന്‍ ഹതേം അല്‍റമേരി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം. ഹമാസിന്റെ സെന്‍ട്രല്‍ ക്യാമ്പായ മഗാസി ബറ്റാലിയനില്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഗാസയിലുടനീളം കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പില്‍ നിന്ന് ഭൂരിഭാഗം കരസേനയെയും ഇസ്രയേല്‍ പിന്‍വലിച്ചു. ഹമാസിന്റെ ശക്തികേന്ദ്രമായ റഫയില്‍ തീവ്രവാദ ബറ്റാലിയനുകളെ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതിന് ഒരു ദിനം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൃത്യമായ തിയതിയോ സമയമോ അദ്ദേഹം വ്യക്തമാക്കിയില്ല.
എല്ലാ ഇസ്രയേല്‍ ബന്ദികളേയും മോചിപ്പിക്കുകയും ഹമാസിനെതിരെ സമ്പൂര്‍ണ വിജയം നേടുകയും എന്നതാണ് ലക്ഷ്യം. അതിനായി നിരന്തരം പ്രയത്നിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 7 ന് ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 പേര് കൊല്ലപ്പെടുകയും 240 ഇസ്രായേലികളും വിദേശികളും ബന്ദികളാക്കപ്പെടുകയും ചെയ്തു. ബാക്കിയുള്ള 134 ബന്ദികളില്‍ 31 പേര് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഈ അടുത്ത് പറഞ്ഞിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment