സിഡ്നി: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യക്കാരിയെ കൊല്ലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. ഭാര്യയുടെ മൃതദേഹം ഒളിപ്പിച്ച സ്ഥലം ഭര്‍ത്താവ് അശോക് രാജ് തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിനി ചൈതന്യ മാധഗനിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വഴക്കിനിടയില്‍ അബദ്ധത്തില്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മരുമകന് സമ്മതിച്ചു. തന്റെ മകള്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞ ഭയാനകമായ നിമിഷം ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് വേദനയോടെ പിതാവ് പറഞ്ഞു. ഒരു ദിവസം പുലര്‍ച്ചെ നാല് മണിക്ക് മരുമകന് കുഞ്ഞുമായി പെട്ടെന്ന് വീട്ടുവാതില്ക്കല് പ്രത്യക്ഷപ്പെട്ടു. വന്നയുടനെ അവര്‍ തമ്മിലുള്ള വഴക്കിനിടെ മകള്‍ അബദ്ധത്തില്‍ മരിച്ചുവെന്ന് പറഞ്ഞു. തെറ്റ് സമ്മതിക്കുകയും മകനെ ഞങ്ങള്‍ക്ക് വിട്ടുതന്ന ശേഷം ഞങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു. പൊലിസിനോടും കുറ്റം സമ്മതിച്ചു.
പൊലിസിനോട് വിളിച്ച് കുറ്റസമ്മതം നടത്തിയപ്പോള്‍ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് മരുമകന് അവരോട് വ്യക്തമാക്കി. താന്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങുകയാണെന്നും അവിടെ കീഴടങ്ങുമെന്നും അദേഹം ഞങ്ങളോട് പറഞ്ഞു. മരുമകന് ഇപ്പോള്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നും മദഗനി പറഞ്ഞു. മദഗനിയിലെ വസതിയില്‍ നിന്ന് കൂട്ടക്കരച്ചില്‍ കേട്ടിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെ മെല്‍ബണിലെ പോയിന്റ് കുക്കിലാണ് ചൈതന്യയും അശോക് രാജും മകനൊപ്പം താമസിച്ചിരുന്നത്. ഇവര്‍ ഓസ്ട്രേലിയന്‍ പൗരത്വവുമെടുത്തിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment