കാനഡയില്‍ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബം മരിച്ചു. ഒന്റാറിയോയില്‍ താമസിക്കുന്ന രാജീവ് വരിക്കോ(51), ഭാര്യ ശില്പ കോഥ(47), ഇവരുടെ മകള്‍ മഹെക് വരിക്കോ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണത്തില്‍ സംശയമുണ്ടെന്നും തീപിടിത്തം യാദൃശ്ചികമല്ലെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് ഏഴിനാണ് തീപിടിത്തം ഉണ്ടായതെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
ബ്രാംപ്ടണിലെ ബിഗ് സ്കൈ വേയിലുള്ള ഇവരുടെ വീടിന് തീപിടിക്കുകയായിരുന്നു എന്ന് പീല്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. വീട് പൂര്‍ണമായും കത്തി നശിച്ചു. എത്ര പേരാണ് മരിച്ചത് എന്ന് പോലും തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു.
അഗ്നിബാധയെക്കുറിച്ച് അയല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്. പോലീസും ഫയര്‍ ഫോഴ്സും എത്തിയായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയര്‍ ഫോഴ്സും എത്തുമ്പോഴേക്കും വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു.
വീടിനുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധിച്ചാണ് കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. 15 വര്‍ഷമായി കുടുംബം ഇവിടെ താമസിക്കുന്നു. സംശയാസ്പദമായി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സമീപവാസികളുടെ പ്രതികരണം. എന്നാല്‍ കുടുംബത്തിന്റെ ദുരഹമരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ വിവരം നല്‍കണം എന്ന് പൊലീസ് ആവശ്യപ്പെടുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment