തിരുവനന്തപുരം: സെന്റ് പീറ്റേഴ്സ് കോളെജ് ദിനാഘോഷത്തില്‍ അതിഥിയായെത്തിയ ജാസി ഗിഫ്റ്റിനെ പാടാന്‍ അനുവദിക്കാതെ മൈക്ക് പിടിച്ചുവാങ്ങി തടസപ്പെടുത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന് മന്ത്രി സജി ചെറിയാന്റെ വിമര്‍ശനം. പ്രിന്‍സിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകമാണെന്നും തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കില്‍ പങ്കു വച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച കോളെജ് ദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ വിദ്യാര്‍ഥികളുടെ ക്ഷണപ്രകാരമാണ് ജാസി ഗിഫ്റ്റ് എത്തിയത്. ഉദ്ഘാടനത്തിനു ശേഷം ജാസി ഗിഫ്റ്റിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും പാട്ടു പാടാനായി വേദിയിലെത്തിയതോടെയാണ് പ്രിന്‍സിപ്പല്‍ വേദിയിലെത്തി ജാസിയുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങിയത്. ജാസി ഗിഫ്റ്റിനു മാത്രമേ പാട്ടു പാടാന്‍ അനുവാദമുള്ളൂ എന്നായിരുന്നു പ്രിന്‍സിപ്പല്‍ മൈക്കിലൂടെ വിശദീകരിച്ചത്. എന്നാല്‍ പാട്ടുകാരനൊപ്പം കോറസ് പാടാന്‍ ആളുണ്ടാകുമെന്നും പ്രിന്‍സിപ്പലിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും അറിയിച്ച് ജാസി മടങ്ങിപ്പോയി. വിദ്യാര്‍ഥികള്‍ ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു.
മന്ത്രിയുടെ കുറിപ്പ് വായിക്കാം:
മലയാളത്തിന്റെഅഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തില്‍ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment