തിരുവനന്തപുരം: ബിജെപിയില്‍ പോയ പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തിലിന് വിമര്‍ശനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ശൂരനാട് രാജശേഖരനാണ് വിമര്‍ശനം ഉന്നയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മോശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സന് മറുപടി നല്കി. പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടപ്പോഴാണ് അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മോശം പരാമര്‍ശം നടത്തിയത്.
അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് ഓരോ മണ്ഡലത്തിലും കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല വീതിച്ചു നല്കാന് യോഗം തീരുമാനിച്ചു.
തിരുവനന്തപുരം- മരിയാപുരം ശ്രീകുമാര്‍, ആറ്റിങ്ങല്‍- ജി സുബോധന്‍, കൊല്ലം- എംഎം നസീര്‍, മാവേലിക്കര- ജോസി സെബാസ്റ്റിയന്, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ-എംജെ ജോബ്, കോട്ടയം- പിഎ സലീം, ഇടുക്കി- എസ് അശോകന്, എറണാകുളം- അബ്ദുള്‍ മുത്തലിബ്, ചാലക്കുടി- ദീപ്തി മേരി വര്‍ഗീസ്, തൃശൂര്‍- ടിഎന്‍ പ്രതാപന്, ആലത്തൂര്‍- വിടി ബല്‍റാം, പാലക്കാട്- സി ചന്ദ്രന്, പൊന്നാനി- ആര്യാടന് ഷൗക്കത്ത്, മലപ്പുറം- ആലിപ്പറ്റ ജമീല, വയനാട്- ടി സിദ്ദിഖ്, കോഴിക്കോട്- പിഎം നിയാസ്, വടകര- വിപി സജീന്ദ്രന്, കണ്ണൂര്‍- കെ ജയന്ത്, കാസര്‍കോഡ് - സോണി സെബാസ്റ്റിയന് എന്നിവര്‍ക്കാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment