ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ 3 മണിയോടെയാണ് മീരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയപ്പടുന്നു.
വിജയ് ആന്റണിയുടെ പുതിയ ചിത്രം രത്തം റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് താരത്തെ തേടി ദുഃഖവാര്‍ത്ത എത്തിയത്. അടുത്തിടെ വിജയ് ആന്റണിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ സംഗീത നിശ വലിയ വിജയമായിരുന്നു.
സംഗീത സംവിധാനത്തില്‍ നിന്നും നിര്‍മാതാവ്, അഭിനേതാവ്, ഗാനരചന, എഡിറ്റര്‍, ഓഡിയോ എഞ്ചിനീയര്‍, സംവിധായകന് എന്നീ മേഖലകളിലും വിജയ് ആന്റണി കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാത്തിമ വിജയ് ആന്റണിയാണ് ഭാര്യ. മീരയെ കൂടാതെ ലാറ എന്ന ഒരുമകള്‍ കൂടി ദമ്പതികള്‍ക്കുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment